പേരാമ്പ്ര : ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായത് പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ വെച്ച് ആണ്. സംഭവത്തില്‍ കുറ്റ്യാടി ആക്കല്‍ സ്വദേശി മാവിലപ്പാടി ഗുരിക്കൾ പറമ്പത്ത് മര്‍വിന്‍ (22) പൊലീസ് കസ്റ്റഡിയിലാണ്.
പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പന്നിക്കോട്ടൂര്‍ പുഞ്ചവയ എന്ന സ്ഥലത്ത് വച്ച് ഈ മാസം 16 നാണ് പതിനേഴുകാരിയായ പെണ്‍കുട്ടി രണ്ടാം തവണയും പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ വീട്ടില്‍ നിന്നുമാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ ഇവിടെ എത്തിച്ചത്.
മൂന്നുപേരും ഒരു ബൈക്കിലാണ് ഇവിടെ എത്തിയതെന്നും ഉള്‍വനത്തിലേക്ക് കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നിലവില്‍ റിമാന്‍ഡിലുള്ള രാഹുലും ഇപ്പോള്‍ കസ്റ്റഡിയിലുള്ള മര്‍വിനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാമതും പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു. മര്‍വിനെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കാണ് കേസ് അന്വേഷിക്കുന്നത്.
സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോക്സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ഇന്ന് അന്വേഷണ സംഘം കോഴിക്കോട് പോക്സോ കോടതിയില്‍ അപേക്ഷ നല്‍കും. നാദാപുരം എഎസ്പി യാണ് ആദ്യം നടന്ന കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നത്.
പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡിവൈഎസ്പി യാണ് അന്വേഷിക്കുന്നത്. ഈ മാസം മൂന്നിനാണ് പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. കുറ്റ്യാടി സ്വദേശിയായ 17കാരിയാണ് പരാതിക്കാരി. മൂന്ന് കായക്കൊടി ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തായിരുന്നു പീഡനം. നിലവില്‍ പൊലീസും വനിതാശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കിവരികയാണ്
Janakikkad torture: The second torture took place in Pannikottur forest