പേരാമ്പ്ര: തൊഴിലുറപ്പ് തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളികള്‍ക്ക് നേരെ കടന്നലാക്രമണം ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.
സാരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളെജിലും മറ്റുള്ളവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ നിലോത്ത് പാത്തുമ്മയുടെ വീട്ടില്‍ ഇന്ന് തൊഴിലുറപ്പ് പണിക്കിടയാണ് തൊഴിലുറപ്പ് തൊഴിലാളികളെ കടന്നലാക്രമിച്ചത്.
പണിക്കിടെ നിലത്ത് കരിയിലകള്‍ നീക്കം ചെയ്യുന്നതിനിടയാണ് കടന്നല്‍ കൂടിളകിയത്. നീലോത്ത് ശാന്ത (48), നീലോത്ത് പാത്തുമ്മ (62), മീറങ്ങാട്ട് ശാരദ(58), വാഴക്കാമ്മൊമ്പൊയില്‍ ഷീജ (42), മീറങ്ങാട്ട് ഷിജി (37) മരുതോറെമ്മല്‍ ഷൈജ (38), ജയശ്രീ രാവാരിക്കണ്ടി (47), എടപ്പാറ ധന്യ (35), മീറങ്ങാട്ട് കാര്‍ത്ത്യായനി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഓടി വീടുകളില്‍ അഭയം തേടിയതിനാലാണ് സാരമായ പരിക്ക് ഏല്കാതെ പലരും രക്ഷപ്പെട്ടത്. ഓടുന്നതിനിടയില്‍ പലരുടെയും ആഭരണങ്ങള്‍ നഷ്ടമായതായി പറയുന്നു.
പരിക്കേറ്റവരില്‍ നീലോത്ത് പാത്തുമ്മ (62), മീറങ്ങാട്ട് ശാരദ(58) എന്നിവർ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും മറ്റുള്ളവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികിത്സ തേടി.
Nine injured in wolf attack on guaranteed workers